Sunday, 23 September 2012

My beloved....





My beloved....
If I fall in to sleep
before you leave
and still asleep
when you return
please leave beside me
a white paper with a blackpen
my beloved...
I want to write something about you...

സിന്ദൂരം





കാമുകീ കാമിനീ സിന്ദൂരത്തില്‍
തെളിയുന്നു...
കണ്ണീരും പുഞ്ചിരിയും

ഇല്ലി





ഓരോ മനസ്സും

ഓരോ ഇല്ലിയാണ്
പൂത്ത് 
ഉലഞ്ഞ്
സ്വയം തകര്‍ന്നടിയുന്ന ഒന്ന്.

പ്രണയം




പ്രണയം അറിഞ്ഞുകൊണ്ടുള്ള


നഷ്ടപ്പെടുതലാണ്

വരണ്ട പ്രതലത്തില്‍

ജീവസ്സുറ്റ ജലകണികപോലെ

നിറഞ്ഞ സംതൃപ്തിയോടെയുള്ള

ഒരാത്മഹത്യ.
 

ഓര്‍മ്യ്ക്കായ്‌......



 
ഓര്‍മ്മയ്ക്കായ്‌
ഒരു മരമെങ്കിലും കാക്കുക.
മരങ്ങള്‍ ഓര്‍മ്മകളാകാതിരിക്കാനും...

ചുംബനം



ചുംബനം രഹസ്യമാണ്.
ഒരൊറ്റ ചുംബനത്താല്‍ തകര്‍ക്കാം
ഒരായിരം മനസ്സകലങ്ങള്‍,
അടയ്ക്കാം ഒരായിരം
ജലകപ്പഴുതുകള്‍.........

ഓര്‍മ്മകള്‍...




ഓര്‍മ്മകള്‍
സമരങ്ങളാണ്.
ചിതയില്‍പ്പോലും അസ്തമിക്കാതെ
തലമുറകളില്‍ നിന്നും 
തലമുറകളിലേക്ക് പകരുന്നവ.

നാവികന്‍




ചുഴികളും മലരികളും നിറഞ്ഞ നിന്നിലൂടെ
ഭൂപടം കൈമോശംവന്നോരു നാവികനായ്‌
ദിശയറിയാതെ എനിക്കലയണം....

ഓര്‍മ്മയ്ക്കായ്‌.......


ഓര്‍മ്മയ്ക്കായ്‌...
നീയെന്നില്‍ നഖക്ഷതമേല്‍പ്പിച്ചു
ഇനി കാണും വരെ മറക്കാതിരിക്കാന്‍
ഞാനും....
നിന്‍റെ മനസ്സില്‍....
മരണംവരെ മറക്കാതിരിക്കാന്‍ ....

Friday, 14 September 2012

ഒരാളുടെ രചനയിലൂടെ നമ്മള്‍ കടന്നു പോകുമ്പോള്‍,ഒരു ജന്മം നമ്മള്‍ അദ്ദേഹത്തോടൊപ്പം ജീവിച്ചു തീര്‍ക്കുകയാണ്.ആദ്യവരിയിലെ ആദ്യാക്ഷരം പിഴച്ചുപോയാല്‍ എഴുതിയ താള്‍  ചുരുട്ടിയെറിയാതെ ധീരമായി വെട്ടിയെഴുതി മുന്നേറിയവരേ തന്റേതായ ഇടം കണ്ടെത്തിയിട്ടുള്ളൂ എന്നുമോര്‍ക്കണം....

Monday, 5 March 2012

ബന്ധങ്ങള്‍



ചില ബന്ധങ്ങള്‍ വേനല്‍മഴകള്‍ പോലെയാണ്.നാമറിയാതെ നമ്മിലൂടെ പെയ്തിറങ്ങി ഒരു വസന്തം തീര്‍ത്തവ നമ്മിലൂടെത്തന്നെ പെയ്തു തോരും....മറ്റു ചിലവയാകട്ടെ ആഴവും പരപ്പും നമ്മെയറിയിക്കാതെ നിശ്ശബ്ദരായ്‌,എല്ലാ വേഗവും അസ്ത്രത്തിനായ്‌ പകര്‍ന്നു കൊടുത്ത് വില്ലായി മറവിയിലേക്ക് മറയും.സ്വയം ചോദിച്ചു നോക്കൂ,എവിടെയാണ് നില്‍ക്കുന്നതെന്ന്?......

Saturday, 3 March 2012

പ്രൊമിത്യൂസ്


എന്നിലെയഗ്നിയെ
ഞാനറിയാതെ മോഷ്ടിച്ചവന്‍ നീ ....

Tuesday, 14 February 2012

മഹാനവമി




കുറിയ്ക്കുന്നു ഞാനീ മഹാനവമിയില്‍
ഭൂതതാളിലെ ചുവന്നമഷിയാല്‍
ഉയിരായ്‌ ജന്മം കൊണ്ട
ജ്വലിക്കുമെന്‍ മുറിവുകള്‍

എരിവുകളീ നാളില്‍
വരികളായ് തെളിയവേ
താരമായ്‌, പിന്നെ
മറവിയായ് തീരുമെന്നമ്മ

ഓര്‍മ്മകള്‍ മറവിതന്നാഴങ്ങള്‍
തേടുമീ നാളില്‍
കുറിയ്ക്കില്ല ഞാന്‍,നിന്‍ നാമവും
നീയാം മൌനവും....

കണ്ണാടി





വിശ്വസിച്ചവരേ ചതിക്കൂ
എന്നറിഞ്ഞതില്‍പ്പിന്നെ
കണ്ണാടി നോക്കിയിട്ടില്ല ഞാന്‍

പ്രതിധ്വനി




പ്രതിധ്വനി മന്ത്രിക്കുന്നത്
ഞാന്‍ നിന്നെയറിഞ്ഞേ
എന്ന് മാത്രം


കടല്‍





കരവെച്ചുകരയെടുക്കും കടല്‍
ഒതുങ്ങുന്നൊതോരോ ശംഖിലും...

Sunday, 12 February 2012

ഗാന്ധര്‍വ്വം




നിന്‍ പ്രണയബലിയ്ക്കായ്‌

മനസ്സിന്‍ താളത്തില്‍

പറന്നിറങ്ങിയവന്‍ ഞാന്‍

നിലാവിനാല്‍ സ്വതന്ത്രനായ്‌

ഗന്ധങ്ങളാല്‍ തടവിലായ്‌

നേരിന്‍റെ നീലച്ച ഞരംബിലൂടെ

സ്വപ്നത്തിലേക്കു ചേക്കേറിയോന്‍

പ്രഭാത രശ്മിയിലൊടുങ്ങുമെങ്കിലും

ഇരുളിലൊരു മിന്നലായ്‌

പ്രകാശതതിലൊരിരുള്‍പ്പാതി മാത്രമായ്

ശംഖിലിരംബമെന്നപോല്‍

നിന്നിലലയാന്‍ വിധിച്ചോരീകാറ്റുഞാന്‍

നിന്നിലെ തടവുകാരനാം

ഓര്‍മ്മതന്‍ പാലപ്പൂ

ഗഗനചാരിയാം ഞാന്‍

മേഘമെയ്യില്‍ കാണുന്നു നിന്‍

നക്ഷത്രങ്ങളാം കാക്കപ്പുള്ളികള്‍

പുലരിപിരിയും മുന്‍പേ

പെയ്തൊഴിയാത്തതാം

പ്രണയതോര്‍ച്ച തന്‍ ബാക്കിയായ്‌

പറയുവാനേറെയുണ്ടിന്നും...